(ഏതാനും നാൾമുമ്പു ചുമ്മാ ഒന്നു നടക്കാനിറങ്ങിയതാണു ഒരു വൈകുന്നേരം. മൊത്തത്തിൽ സഞ്ചരിക്കാനൊത്തില്ലെങ്കിലും കുറെവഴി ഒറ്റയടിക്കു നടന്നുതീർത്തു, ത്രേസ്യാക്കൊച്ചിന്റെ ബ്ലോകത്തിലൂടെ. അപ്പോളെഴുതിവച്ച കുറിപ്പ് അങ്ങനെതന്നെ ഇവിടെപ്പേസ്റ്റട്ടെ. )
എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാകുന്നു ഇന്നു്; എന്നുപറഞ്ഞാൽ 2008 ഒക്ടോബർ 25 ശനിയാഴ്ച. കൃത്യമായിപ്പറഞ്ഞാൽ സൗദി സമയം രാവിലെ 10.30നും 11.30നും ഇടക്കുള്ള ശുഭവും ശുഭകരമല്ലാത്തതുമായ മുഹൂർത്തം.(പെണ്ണുങ്ങൾക്കു ശുഭം. ആണുങ്ങൾക്ക് അശുഭം. വഴിയേ വ്യക്തമാകും.) എന്തെന്നാൽ ഈ മുഹൂർത്തത്തിലാണു(ഞാൻ രണ്ടു പക്ഷതിലും ചേരാത്ത ന്യൂട്രലാകുന്നു-അർഥം നിങ്ങളെങ്ങനേയെട്, നിങ്ങളായി എന്റെ പാടായി) ഞാൻ ഇതുവരെ ധരിച്ചു വെച്ചിരുന്ന പ്രപഞ്ച ധാരണകളെയൊക്കെ 'മകിടം തറിക്കുന്ന', 'കുരുത്തി തിറിക്കുന്ന' ഒരു സംഭവമുണ്ടായതു്.
പണ്ട് അപ്പിയിടാനിരുന്ന ന്യുട്ടൺചേട്ടന്റെ തലയിൽ ആപ്പിൾ വീണപോലെ. ലോകത്തിന്റെ(എന്റെ എന്നു പറയാൻ മാത്രം സങ്കുചിതനല്ല ഞാൻ. എന്റെ വിശാലകാഴ്ചപ്പാടിനു തെളിവായിക്കോട്ടെ!) ചില വിശ്വാസങ്ങളെ കീഴ്മേൽ മറിക്കുന്ന സംഭവം. ഈമുഹൂർത്തത്തിലത്രേ ഞാൻ ആദ്യമായി 'കൊച്ചുത്രേസ്യയുടെ ലോക'ത്തു ചെന്നുകയറിയതു്.
ഭഷ്ട്! ഇതാണോ ഇത്രവലിയകാര്യം? ഇതൊരുമാതിരി, ചില ത്രില്ലർ സിനിമകളിൽ കൊല്ലപ്പെടാൻ പോകുന്ന നായിക രാത്രിയിലെന്തോ ശബ്ദം കേട്ടു ഞെട്ടിയുണർന്ന് അതാരാണെന്നന്വേഷിച്ചു ഒരു പ്രത്യേക മ്യൂസിക്കിന്റെ അകമ്പടിയോടെ ഇരുട്ടിലൂടെ നടത്തി മനുഷേന്റെ ചങ്കിടിപ്പു കൂട്ടീട്ട് ഒടുവിൽ തട്ടുമ്പുറത്തോടുന്ന ഒരെലിയെ കാണിച്ചു ആളെ വടിയാക്കുന്ന പോലത്തെ പണിയായിപ്പോയല്ലോ എന്നു പറയാൻ വരട്ടെ. മൊത്തം കേക്ക്. (അല്ലെങ്കി അലുവ. ഒന്നു പോവ്വ്വാ!)
അന്നു് ആപ്പിളു വീണതിന്റെ പിറകു പുള്ളിക്കാരനുണ്ടായ വെളിപാടാണല്ലൊ ഏറ്റവും വലിയപാട്. അതുപോലെ ഇതും. ഒരു പെണ്ണൊരുമ്പെട്ടാൽ ഇങ്ങനെ ആവ്വ്വോ എന്നു ഞാൻ അത്ഭുതപരതന്ത്രശാലിയായ കുറുക്കനായി. അമ്മയാണെ നേരു്.
എന്റെയൊരു അനുഭവം വച്ചു് ഒരു പെണ്ണിനു ഒരു ഇന്ദിരാഗാന്ധിയാവാം, മാർഗ്ഗരറ്റ് താച്ചറാവാം. അതുമല്ലെങ്കിൽ ഒരു എം.എസ്. സുബ്ബലക്ഷ്മിയോ, മാക്സിമം ഒരു മഡോണയോ ആകാം. അക്ഷരമുറ്റത്തു് ഒരു പി.വൽസലയൊ മഹാശ്വേതാദേവിയൊ ഒരു അഗതാക്രിസ്റ്റിയോ വരെയും കണ്ടിട്ടുണ്ടു്. വേളൂർക്കൃഷ്ണൻകുട്ടിയെയോ വി.കെ.എൻ നേയോ ഒരു ആനന്ദക്കുട്ടനെയോ പോലും സാരിചുറ്റിയോ ചുരിദാറിട്ടോ കാണാനുള്ള അവസരമുണ്ടായിട്ടില്ല. പി.നരേന്ദ്രനാഥിനോ മറ്റേതെങ്കിലും എമണ്ടന്മാരായ സാഹിത്യശാസ്ത്രജ്ഞന്മാർക്കോ തങ്ങളുടെ ഭാവനയിലോ കൽപനയിലോ പോയിട്ടു് ഉർവശിയിൽപ്പോലും കാണാൻ കഴിഞ്ഞിട്ടില്ലാത്ത ഗാര്യം!
ഇതിപ്പോ പച്ചജീവനത്തേ തന്നെ എന്റെ മുന്നിൽ കൊച്ചുത്രേസ്യാമ്മച്ചിയെ 'ഇച്ചിരിബൂലൊഗ'ത്തു കണ്ടപ്പോൾ ഞാൻ (അത്ഭുത)പെട്ടുപോയതിൽ ആ ഭൂതമൊ ഈഭൂതമോ ഇല്ലല്ലോ!
നർമത്തിന്റെ കിരീടംവെച്ചതും വെക്കാത്തതുമായ രാജാക്കന്മാരും ഭടജനങ്ങളും ആണുങ്ങൾ മാത്രമാണെന്നുകണ്ടു് അവർക്ക് ആത്മാർഥമായി സമ്മതിദാനാവകാശം വിനിയോഗിച്ചുപോന്ന ഒരു വോട്ടറുടെ മുന്നിലേക്കു എതിരാളിക്കൊരു പോരാളിയായി കച്ചമുറുക്കി ത്രേസ്യാക്കൊച്ചു തട്ടിലിറങ്ങിയപ്പോൾ മെയ്യുകണ്ണാക്കിയും കണ്ണുമെയ്യാക്കിയും ഞാൻ എഴുന്നേറ്റുനിന്നു കയ്യടിച്ചുപോയി. അമ്മസത്യം.
ഭാരതീയരുടെ സ്വന്തം അമ്മത്രേസ്യയെ കൂപ്പിയ കൈകൾ കൊണ്ടു കേരളീയരുടെ സ്വന്തം കൊച്ചുത്രേസ്യാക്കു ക്ലാപ്...ക്ലാപ്....ക്ലാപ്പ് !! അങ്ങനെ ഇന്നേവരെ മൊത്തമായി ആണുങ്ങൾക്ക് ചെയ്തിരുന്ന വോട്ടു ഇന്നുമുതൽ ചില്ലറയായി പെണ്ണുങ്ങൾക്കും നൽകാൻ ഞാൻ കൊച്ചുത്രേസ്യയുടെ ബ്ലോഗസുഖമനുഭവിച്ചു (തീരുമാനി)ചിരിക്കുന്നതായി എല്ലാ പുല്ലിംഗ പുല്ലന്മാരെയും തെര്യപ്പെടവെച്ചു കൊള്ളുന്നു. (എങ്കിലുമെന്റെ കൂട്ടരേ ഇപ്പഴും ഒരു സംശയം ബാക്കി; ഇത്തൂലികാനാമത്തിനു പിന്നിൽ ഒരു ബാലിക തന്നെയോ? തെറ്റിധരിക്കല്ല്, ചെമ്പരത്തിപ്പൂ പറിച്ചു കാണിച്ചാലും ചങ്കാണെന്നു പറയാൻ മടിയുള്ളവരുടെ കാലമല്ലേ?!)
*****************************************
നന്ദിയുണ്ടു കുഞ്ഞേ നന്ദിയുണ്ട്.. (കണ്ണു തുടയ്ക്കുനു; മൂക്കു ചീറ്റുന്നു)
ReplyDeleteഎന്തിനാ ത്രേസ്യാകൊച്ചിനെ ഇത്ര വലിയ ചീത്ത വിളിച്ചതെന്ന് ഇപ്പോഴും എനിക്കു മനസ്സിലാകുന്നില്ല.
ReplyDeleteഹ ഹ,
ReplyDeleteകൊള്ളാം.