Saturday, November 29, 2008

വായനശാല മുതൽ വെടിക്കെട്ടുവരെ.

(ഐവർകാലാ മാഹാത്മ്യം- രണ്ടാം ഭാഗം)

ഒരു ഹൈസ്കൂൾ(H.S.Karuvamala), ഒരുസർക്കാർ സ്കൂളുൾപ്പെടെ രണ്ടു യു.പി.സ്കൂളുകൾ(SNVGUPS Puthanampalam, DVNSS UPS Iverkala East), നാല്‌ L.P.സ്കൂളുകൾ(കീച്ചപ്പിള്ളിൽ, ഗണപതിയാംമുകൾ, വട്ടവിള, പുത്തനമ്പലം) എന്നീ വിദ്യാലയങ്ങൾ ഐവർകാലയിലുണ്ട്‌. കൂടാതെ 'ശ്രീവിദ്യാധിരാജ' ഇംഗ്ലീഷ്‌മീഡിയം നഴ്സറിസ്കൂളും ഏതാനും അംഗൻവാടികളും.)

ഇലക്ട്രോണിക്‌, സൈബർ വിപ്ലവത്തിന്റെ ഇക്കാലത്ത്‌ വായനയും മരിച്ചുകൊണ്ടിരിക്കുന്നുവെന്ന ദു:ഖസത്യം നമ്മുടെ കണ്മുന്നിലുണ്ട്‌. എങ്കിലും കേരളത്തിലെ ഏറ്റവും പഴക്കമുള്ള വായനശാലകളിലൊന്ന് ഇവിടെയുണ്ട്‌. 'ചങ്ങനാശേരി' സ്മാരകഗ്രന്ഥശാല. കേരളഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകാംഗങ്ങളിലൊന്നായി നാലാമതു നമ്പറായി രജിസ്റ്റർ ചെയ്തിട്ടുള്ളതാണിതെന്നത്‌ ഏവർക്കും അഭിമാനത്തിനുവകനൽകുന്നു. ഒരുവർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനംജൂബിലിയാഘോഷങ്ങൾക്കു തയ്യാറെടുക്കുകയാണിപ്പോൾ. കൂടാതെ സുവർണ്ണജൂബിലിയാഘോഷിച്ച 'മഹാത്മാഗാന്ധി' ഗ്രന്ഥശാലയും പുത്തനമ്പലം 'ഭഗവതിവിലാസം'ഗ്രന്ഥശാല, പ്രഭാത്ഗ്രന്ഥശാല ഇവയും നാടിന്റെ സാംസ്കാരിക, വിദ്യാഭ്യാസമേഖലയിൽ അഭിമാനകരമായ പങ്കാണുവഹിച്ചിട്ടുള്ളത്‌.

കേബിൾ T.V.യും മൊബൈൽഫോണും പ്രചാരത്തിലായിട്ടുണ്ടെങ്കിലും കമ്പ്യൂട്ടറും ഇന്റർനെറ്റും ഈമെയിലുമൊന്നും ആനുപാതികമായി ഇനിയും കടന്നെത്തിയിട്ടില്ല.

ജനിക്കുമ്പോഴേ 'ചിക്കുൻകൂനിയ' ബാധിച്ച്‌ കൂനിപ്പോയ രണ്ടു സർക്കാർപ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ജനങ്ങളുടെ സേവനത്തിനായുണ്ട്‌. ഒന്നു ആയുർവേദാശുപത്രിയാണു്. ഒരുപിഴിച്ചിലു നടത്തി അതിനെയൊന്നു രക്ഷിച്ചെടുക്കാൻ സർക്കാർ കനിഞ്ഞെങ്കിലെന്നു പ്രാർത്ഥിക്കാത്തവരായി നാട്ടിലാരുമുണ്ടാകുമെന്നു തോന്നുന്നില്ല. ഒരു സ്വകാര്യ ആശുപത്രിയുള്ളതിന്റെ അവസ്ഥയും ഇതൊക്കെത്തന്നെ.

എല്ലാഗ്രാമങ്ങളുടെയും സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും വിശുദ്ധിയുടെയും ഉറവിടങ്ങളാണല്ലോ ആരാധനാലയങ്ങൾ. വിവിധ ദേവീദേവന്മാരുടേതായി പത്തോളം പ്രധാനക്ഷേത്രങ്ങളും ഏതാനുംകാവുകളും. ഒരുമുസ്ലിംപള്ളിയും അഞ്ചിൽക്കുറയാത്ത വിവിധവിഭാഗങ്ങളിൽപ്പെട്ടക്രിസ്ത്യൻദേവാലയങ്ങളും ഈഗ്രാമത്തിലുണ്ട്‌.

രണ്ടു കശുവണ്ടി ഫാക്ടറികൾ അനവധി സ്ത്രീകൾക്കു തൊഴിൽ നൽകുന്നുണ്ട്‌. മൂന്നു മിൽമാ പാൽസംഭരണ വിതരണയൂണിറ്റുകൾ കന്നുകാലി കർഷകർക്കാശ്വാസമാണു്. റബ്ബർ കർഷകരെ സഹായിക്കാൻ രണ്ടു റബ്ബർ ഉത്പാദകസംഘങ്ങളും ഭേദപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നു. പുത്തനമ്പലം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാരംഭിച്ച റബ്ബർപാൽസംസ്കരണയൂണിറ്റ്‌ നിലവാരമുള്ള ഷീറ്റുകളുൽപാദിപ്പിക്കുന്നതിനു് കർഷകരെ ബോധവത്‌കരിക്കുന്നതിലും അവരുടെയുൽപന്നത്തിനു് ഉയർന്നവില ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്‌.

കർഷകരുടെ സാമ്പത്തികപ്രശ്നങ്ങൾക്കുള്ള പരിഹാരമായി രൂപംകൊണ്ട രണ്ടു സഹകരണസംഘങ്ങളും പ്രവർത്തിക്കുന്നു, ഇവയെത്രമാത്രം സഹായകരമാകുന്നു എന്നതിൽ തർക്കമുണ്ടാകാമെങ്കിലും.

പൊതുവിതരണശൃംഖലയിലുള്ള റേഷൻകടകളുടെ പ്രസക്തി കേരളത്തിലെവിടെയുമെന്നപോലെ സ്വാഭാവികമരണം(?) പ്രതീക്ഷിക്കുന്നു. എങ്കിലും ഈയുൾനാടൻ ഗ്രാമത്തിലും അഞ്ചിലേറെ റേഷൻകടകൾ ഇപ്പോഴും തങ്ങളുടെ സാന്നിദ്ധ്യമറിയിക്കുന്നു. ഇവയെ ആശ്രയിക്കുന്ന ഏറെസാധുകുടുംബങ്ങൾ ഇപ്പോഴുമുണ്ട്‌.

ഞങ്ങളെ പുറംലോകത്തേക്കു റോഡുമാർഗ്ഗം നയിക്കുന്നത്‌ രണ്ടു സർക്കാർ ബസ്സുകളുൾപ്പെടെ ഏഴോളം ബസ്സുകളാണു്. പുറമേ അനവധി ഓട്ടോറിക്ഷകളും ടാക്സിക്കാറുകളും.

പഞ്ചായത്താസ്ഥാനമിരിക്കുന്ന കുന്നത്തൂർ ആണു അയൽരാജ്യം. മറ്റൊരയൽ പഞ്ചായത്തുരാജ്യമാണു കടമ്പനാട്‌. ഐവർകാലയ്ക്കു ദാവണിചുറ്റിയ കല്ലടയാറിനക്കരെ തെക്കുഭാഗത്ത്‌ പവിത്രേശ്വരം പഞ്ചായത്തിലുൾപ്പെട്ട പുത്തൂർ, പാങ്ങോട്‌ പ്രദേശങ്ങൾ. കിഴക്കുവശത്ത്‌ കുളക്കടപ്പഞ്ചായത്തും. ചരിത്രപ്രസിദ്ധമായ മണ്ണടിക്ഷേത്രവും ഏറെയടുത്തു തന്നെ.

കേരളത്തിലെ ഏക ദുര്യോധനക്ഷേത്രമായ(ഒരുപക്ഷേ മറ്റൊന്ന് എവിടെയുമില്ലതന്നെ)പ്രസിദ്ധമായ മലനടക്ഷേത്രത്തിലേക്കു മൂന്നോനാലോ മൈൽ ദൂരം മാത്രമേയുള്ളൂ ഇവിടെനിന്ന്. കടമ്പനാടുപഞ്ചായത്തിലാണിത്‌. വർഷങ്ങൾക്കുമുൻപുനടന്ന ഒരുവെടിക്കെട്ടപകടത്തിന്റെ കറുത്ത ഓർമ്മകൾ ഇപ്പോഴും പക്ഷേ മാഞ്ഞിട്ടില്ല, കൊല്ലത്തുകാരിൽനിന്നു്. അന്നീയപകടത്തെത്തുടർന്നു കേരളത്തിലാകെ വെടിക്കെട്ടുകൾക്കേർപ്പെടുത്തിയ നിരോധനം പൂർണമായി ഇതുവരെ പിൻവലിച്ചതായിട്ടറിയില്ല.

തുടരും-
ഞങ്ങടെ സ്വന്തം 'പാകിസ്താൻ' !

7 comments:

  1. എന്റെ നാടിനെപ്പറ്റി. ഐവർകാലാ മഹാത്മ്യം രണ്ടാംഭാഗം.

    ReplyDelete
  2. ഐവര്‍കാലാക്കാരാ, വായിച്ചു.:)
    ആ ഗ്രാമത്തെപ്പറ്റിയുള്ള വിവരണം വളരെനന്നായി. ഇനി അവിടെ പോകേണ്ടിവന്നാലും ഓരോമുക്കും മൂലയും വരെ പരിചയമായിരിക്കും. അല്‍കോബാറിലാണല്ലേ.. ഓകെ. :)

    ReplyDelete
  3. ഈ കമണ്ടലു (തെലുങ്കില്‍ അങ്ങിനെയും പറയും) സത്യത്തില്‍ ഒന്നാം ഭാഗത്തിനുള്ളതാണ്.
    ഐവരുകാലാ.... സത്യം പറ, ഐവരുടേയും കാലന്‍ ആയതോണ്ടല്ലേ ഈ സ്ഥലം ഇങ്ങിനെ നാമകരണം ചെയ്യപ്പെട്ടത്. അങ്ങിനെയും ഒരു ഐതീഹ്യം ഉണ്ട്. പുസ്തകമേതാന്നറിയില്ല, ന്നാലും ണ്ട്, നിശ്ശം.
    അപ്പൊ... പറഞ്ഞുവന്നത് എന്താ? പഞ്ചപാണ്ടവര് മൂന്നാളും കൂടി ദമയന്തിയേം കൂട്ടി ഇവിടാണോ വന്നത്? അവിടെ വന്ന്‍ പുട്ടടിച്ചല്ലേ.... വെരി ഗുഡ് വെരി ഗുഡ്.
    ഒരു സിനിമാ ഹാങ്ങോവറില്‍ നിന്നൊരു ചോദ്യം ചോദിക്കട്ടെ.... (നന്മകളാല്‍ സമൃദ്ധമായ ഈ ഓണംകേറാമൂലയില് ഛിദ്രമുണ്ടാക്കട്ടെ...) ഈ കിഴക്കേക്കര, നടുവിലേമുറി, പടിഞ്ഞാറ്റക്കരതെക്ക്, പടിഞ്ഞാറ്റക്കരവടക്ക് തുടങ്ങിയ കരകള്‍ തമ്മില്‍ ഇപ്പോഴും വഴക്കുകളുണ്ടാവാറുണ്ടോ? ഒരു കരയില്‍ മമ്മൂട്ടി പ്രമാണി, വേറൊന്നില്‍ സായികുമാര്‍, അങ്ങിനെ ......
    തുടരട്ടെ, തുടരട്ടെ, പാക്കിസ്ഥാന്‍ വരട്ടെ.

    ReplyDelete
  4. ഡിയർ അപ്പൂ, തെരക്കിനെടേലും ഇബ്‌ടെ വരെ എത്തിയല്ലോ. സന്തോഷായി. നന്ദി.

    ഹ..ഹ..ഹ.. അപ്പൂട്ടാ ഇങ്ങേരാളു മോശമല്ലല്ലോ. സുപ്രസിദ്ധ ഐവർകളിക്കാരനായ പൊട്ടക്കുളത്തിൽ പങ്കുണ്ണിയുടെ 'ഐതിഹ്യമൂല' എന്ന കിത്താബിലാണതുള്ളത്‌. ഇതെല്ലാം പടിച്ചു വട്ടായിരി..യ്യൊ, സോറി, പാസ്സായിരിക്ക്യാണല്ലേ? അങ്ങനെയൊരു ഐതിഹ്യമുണ്ടെങ്കിലും പണ്ഡിതന്മാർ(അതായത്‌ ഞാൻ) പരിഗണിച്ചിട്ടില്ല. (സംഗതിയിത്രയൊക്കെ മൂത്തസ്ഥിതിക്ക്‌ ഇനി ഇപ്പോഴത്തം കേക്കാണ്ടിരിക്ക്യാണു ഭേദമെന്നാണു വൈദ്യരുടെ അഡ്വൈസ്‌)

    മറ്റാരോ കെട്ടിയ നന്ദിനിപ്പശുവിനെ അഴിച്ചു ഞാനിവിടെ കെട്ടുന്നു.
    സ്വന്തം പോഴൻ
    ഒപ്പ്‌

    ReplyDelete
  5. അന്തിപ്പോഴാ
    ഞാന്‍ പോയിട്ട് വീണ്ടും വരാം
    പക്കിസ്ഥാന്‍ വരട്ടെ .അപ്പോള്‍ പറയാം.

    ReplyDelete
  6. iverkalaya kurichuparayumboll
    entha appu ninakkithara puchammm

    ReplyDelete