സുഗതകുമാരി- ഒരു ആദർശത്തിനു പേർ
ആളുകൂടാതെ ആരവമില്ലാതെയൊര-
മ്പലമണിയുടെ താരനാദം നിലച്ചൂ...
അനുപമസ്നേഹം വഴിഞ്ഞൊരമ്മയ്ക്കാ-
യന്തിപ്പുഴയോരത്തു ഞാനശ്രുപുഷ്പാഞ്ജലിയേകിടട്ടെ...!
പുല്ലിനെ പൂക്കളെ പുഴകളെ പൂമ്പാറ്റയെ
പൂവാംകുരുന്നിനെ പൂക്കാമരങ്ങളെ
ഉയരുമക്കുന്നിനെ പുൽകും വനങ്ങളെ
ഉണ്ണിക്കുരുന്നിനെ ഊട്ടുന്നൊരമ്മയെ
ഉണ്ണാതുറങ്ങാതെ കാത്തുപോന്നിത്രനാൾ
അവനവന്നായിട്ടു നേരമില്ലാത്തോർ നാം
ആരാനു വേണ്ടിയിന്നന്നംവെടിയുമോ?
അന്യർക്കുവേണ്ടിയീ'യന്തപ്പിരാന്തു'കൾ
ഇനിയാരിതൊക്കെയും ചുമലിലേറ്റീടുവാൻ?
ലോകമേ തറവാടെന്നോരോ ദിനത്തിലും
ഓർത്തുമോരാതെയും മാതൃക തീർത്തൊരാൾ
മാനവസ്നേഹത്താൽ വിളങ്ങിയ മാതൃവാത്സല്യമേ
മനസ്സു വിങ്ങിയും മിഴികൾ തിങ്ങിയുമരുളുന്നു ശാന്തി.. ശാന്തി.. ശാന്തി...!
അനുപമസ്നേഹം വഴിഞ്ഞൊരമ്മയ്ക്കാ-
ReplyDeleteയന്തിപ്പുഴയോരത്തു ഞാനശ്രുപുഷ്പാഞ്ജലിയേകിടട്ടെ...!